Sunday 29 July 2012

മനുഷ്യ സ്ത്രീയെ കിട്ടാനുണ്ടോ ?


ഒന്നു വേളി കഴിക്കണം എന്നുണ്ട്?
ഒരു മനുഷ്യ സ്ത്രീയെ കിട്ടാന്‍ ഏത് 'മാട്രിമോണിയല്‍' ഏജന്‍സിയെ പിടിക്കണം ?
ഭാരതീയ സംസ്കാരത്തിന്‍റെ അപ്പോസ്തലന്മാരായ പത്രക്കാര്‍ കൊടുക്കുന്ന പരസ്യങ്ങള്‍ കണ്ടില്ലേ?
പുരോഗതി... ആധുനീകത... ശാസ്ത്രം... കോപ്പ്.
ദിനം പ്രതി ജാതി-മത സങ്കുചിത്വത്തിലേക്ക് വീഴുകയാണ് മലയാളികള്‍.,
ജാതി ചോദിക്കരുത് പറയരുത് എന്ന് പറഞ്ഞ മഹാനുഭാവന്‍റെ നാട്ടില്‍,
ജാതി അലങ്കാരമായി കൊണ്ട് നടക്കുന്ന കോമരങ്ങള്‍.
അവന്‍റെയൊക്കെ ലവിടത്തെ 'മാട്രിമോണി' പ്ഫൂ......
 

Friday 13 July 2012

പി സി ജോര്‍ജ്ജും അച്ചാരം ഓമനയും



പണ്ടൊക്കെ എല്ലാ നാട്ടിന്‍ പുറങ്ങളിലും ഓരോ 'ഡ്രൈവിങ്' സ്കൂളുകള്‍ ഉണ്ടാകുമായിരുന്നു, പാളയം ശോഭന, കടവന്ത്ര ജമീല.... തുടങ്ങി പേരും 'പ്രശസ്തിയും'  ഉള്ളവരും ഇല്ലാത്തതുമായ കഥാപാത്രങ്ങള്‍.. എന്‍റെ നാട്ടിലും ഉണ്ടായിരുന്നു ഒരു 'അച്ചാരം ഓമന'  . 
നാട്ടിലെ പ്രമാണിമാരൊക്കെ വഴിയേ പോകുമ്പോള്‍ ഓമന ചെന്ന്‍  ചില സഹായങ്ങള്‍ ചോദിക്കുന്നത് കാണാം. 'കാരുണ്യവാന്മാരായ' കാരണവന്‍മാര്‍ എന്താ വേണ്ടതെന്ന് വെച്ചാല്‍ കൊടുത്ത് വീടും. പാവമല്ലേ , കഷ്ടപ്പാടല്ലേ ജീവിച്ചുപോയ്കോട്ടെ എന്ന ഭാവത്തില്‍.

കാരണവന്‍മാരുടെ ദയാവായ്പ്പിന്‍റെ കാരണം പക്ഷേ വേറെയാണ്.
ഒന്നുകില്‍ പണ്ടെങാണ്ട് വകതിരിവില്ലാത്ത കാലത്ത് ആ വഴിക്ക് പോയിരിക്കും, ഇപ്പഴും പോകുന്നവരും കാണും, തീരെ പോകാത്തവരും കാണും.
ഏത് ലിസ്റ്റിലായാലും ഓമന ഉടക്കിയാല്‍ അടുത്ത ഡയലോഗ്
 " താനൊക്കെ എന്‍റെയടുത്ത് കുറെ ഉടുതുണിയും പോക്കിക്കോണ്ട് വന്നതല്ലേടാ കോപ്പേ, അവനൊരു മാന്യന്‍ ചമയുന്നു.. നേരം ഇരുട്ടിയാല്‍ താനൊക്കെ പൊക്കിപ്പിടിച്ചോണ്ട് അങ്ങോട്ട് വാ..... "
സകല മാന്യന്‍റെയും പണി തീരും.
ഓമന നല്ല ഫോമില്‍ ആണെങ്കില്‍ തെറിയുടെ കെട്ടഴിയും, പിന്നെ അമിട്ടുകളുടെ പൂരമാണ്. ഓടിക്കൂടുന്നവരും ഓടി രക്ഷപ്പെടുന്നവരും ഒരേ ശ്വാസത്തില്‍ പറയും ദാണ്ടെ, ഓമനയുടെ കുരുപൊട്ടി, ഈ കുരുപൊട്ടല്‍ ചെറിയ ഇടവേളകളില്‍  വീണ്ടും വീണ്ടും  അരങ്ങേറും.....  

ഓമന വാ തുറക്കാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ അടുത്തുകൂടുന്നത്  എക്സ്ക്ളൂസീവ് എന്തെങ്കിലും കിട്ടും എന്നപ്രതീക്ഷയിലാണ്.
ഓമനയോട്  നിങ്ങള്‍ ഉടക്കുന്ന കാര്യം എന്തുമാവട്ടെ, ന്യായമോ അന്യായമോ ആകട്ടെ.. ആദ്യ ഡയലോഗിന് മാറ്റം ഉണ്ടാകില്ല.
ആരും ഓമനയോട്  മുട്ടാന്‍ പോകില്ല,  'മാനം' പേടിച്ച്,
ആധുനീക ഓമനമാര്‍ മൊബൈല്‍ ഫോണില്‍ തുണിയുരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ കൂടി എടുത്ത് വെക്കാന്‍ സാധ്യത ഉള്ളത് കൊണ്ട്, ആ പരിസരത്ത് കൂടിപ്പോയവരൊക്കെ ശിഷ്ട കാലം 'ഓമനയെ പേടിച്ച് ജീവിച്ച് തീര്‍ക്കണം.

ഓമനയെ ഇപ്പോള്‍ ഓര്‍മ്മയില്‍ എത്തിച്ചത് നമ്മുടെ പി സി ജോര്‍ജ്ജ് പുണ്യാളനാണ്. ഗണേശുമായി ജോര്‍ജ്ജ് ഉടക്കി വിഷയം നെല്ലിയാമ്പതി, പക്ഷേ ജോര്‍ജ്ജിന്റെ ആദ്യ ഡയലോഗ് ഓമനയുടെതിന് തുല്യം. "ഗണേഷ് മഹാ വൃത്തികെട്ടവനാണ് . തെളിവ് എന്‍റെ പക്കല്‍ ഉണ്ട്. ആ നാറ്റക്കഥകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്, വേണ്ടി വന്നാല്‍ പുറത്തു പറയും"

ജോര്‍ജ്ജ് ആരോട് തെറ്റിയാലും ആദ്യം അരക്ക് താഴോട്ടുള്ള തെളിവുമായാണ് വരുന്നത്, ഓമനയുടെ ഡയലോഗ് കേള്‍ക്കാന്‍ ചുറ്റും കൂടുന്ന നാട്ടുകാരെപ്പോലെ  നമ്മുടെ ചാനല്‍ കുമാരന്മാരും കുമാരിമാരും ജോര്‍ജ്ജിന് അടുത്ത് കൂടും.
പണ്ട് അച്ചുതണ്ടിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ഭൂമി ഇപ്പോള്‍ പെണ്ണുങ്ങളുടെ അരക്ക് ചുറ്റുമാണല്ലോ കറങ്ങുന്നത്.

ഇത് ആദ്യമായല്ല ജോര്‍ജ്ജിന് കുരുപൊട്ടുന്നത് ഇടക്കിടെ അത് പൊട്ടിക്കൊണ്ടിരിക്കും, പിന്നെ വൃത്തികെട്ട ചലവും മണവും.......
കാതുപൊത്തി ഓടിയൊളിക്കുന്നവര്‍ക്കും, കാതു കൂര്‍പ്പിച്ച് ഓടിയടുക്കുന്നവര്‍ക്കും കാത്തിരിക്കാം.  ചാനലുകര്‍ക്ക് ചാകരതീര്‍ക്കാന്‍ ജോര്‍ജ്ജിന്‍റെ കുരു ഇനിയും പൊട്ടും. ദേഷ്യമോ സ്നേഹമോ ആഹ്ലാദമോ അനുകമ്പയോ വികാരം ഏതുമാകട്ടെ  ജോര്‍ജ്ജ്  വിജൃംഭിതനായാല്‍ പിന്നെ കുരു പൊട്ടണം,.....എങ്കിലേ ഒരാശ്വാസം വരൂ.   

പണ്ടെങ്ങോ ജോര്‍ജ്ജിന്‍റെ കേറോഫില്‍ 'ഉടുമുണ്ട് പോക്കിയിട്ടുള്ള എല്ലാ മാന്യന്‍മാരും, ശിഷ്ട ജീവിതം ജോര്‍ജ്ജിന് എന്താ വേണ്ടതെന്ന് വെച്ചാല്‍ സാധിച്ചു കൊടുത്ത് കഴിഞ്ഞു കൂടുക വേറെ ഗതിയില്ല.
ജോര്‍ജിന്‍റെ പുതിയ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക, ഒന്ന് വ്യായാമം ചെയ്യണം എന്ന്‍ തോന്നിയാല്‍ ജോര്‍ജ്ജ് അറിയാതെ  കാര്യം സാധിക്കുക, നാളെ നിങ്ങളും ഒരു മന്ത്രി ആയേക്കാം.
കേരള രാഷ്ട്രീയത്തില്‍ ഒരു ലിസ്റ്റിലും പെടുത്താന്‍ പറ്റാത്ത ഇനമാണ് ജോര്‍ജ്ജ്, 'അശ്ലീല കേരളത്തിന്‍റെ അംബാസ്സിഡര്‍,
നാണം മരുന്നിന് പോലും ഇല്ലെങ്കില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്ത് വ്യത്യാസം.?
എന്ന്‍ കരുതി ജോര്‍ജ്ജിനെ പന്നി പട്ടി കഴുത എന്നൊക്കെ വിളിക്കാന്‍ എനിക്ക് പേടിയാണ്. മൃഗങ്ങളോ മൃഗസ്നേഹികളോ മാനനഷ്ടത്തിന് കേസ് കൊടുത്താലോ?
ജോര്‍ജ്ജിനോട് ഉപമിച്ചു മാനം കളഞ്ഞതിന് !!                                             .  

Tuesday 10 July 2012

മുസ്ലിം വേട്ടയും, മുസ്ലിം നേതൃത്വവും



മുസ്ലിംയുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിതിരെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കൂട്ടായ്മ ഉയര്‍ത്തിയ ചിലചിന്തകള്‍. 

മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന കാടടച്ചുള്ള വേട്ടയില്‍ പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നവരില്‍ സാന്നിധ്യം കൊണ്ടും അസാനിധ്യം കൊണ്ടും ചിലര്‍ ശ്രദ്ധേയരായി. നയ്യാര്‍....... ,..  അഗ്നിവേശ്,.....അജിത്ത് സാഹി... സീമാ മുസ്തഫ... തുടങ്ങിയവര്‍ ഇതില്‍ സംബന്ധിച്ചത് ഇതൊരു മുസ്ലിം പ്രശ്നം ആയതിനാല്‍ അല്ല. ഇതൊരു മാനുഷീക പ്രശ്നം ആയതിനാല്‍ ആണ്, ആദിവാസികളുടെയും, നകസല്‍-, മാവോ ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട വരുടെയും മോചനത്തിന് അവര്‍ ഇത് പോലെ ഒത്തു ചേര്‍ന്നിട്ടുണ്ട്.

പങ്കെടുത്ത അടുത്ത വിഭാഗം രാഷ്ട്രീയക്കാരാണ്, ഫാറൂക് അബ്ദുല്ല, പാസ്വാന്‍, രാജ.. ബര്‍ദാന്‍.. ഹനുമന്ത റാവു  തുടങ്ങിയവര്‍...
ഇവരുടെലക്ഷ്യം എന്താണ്?  ഞങ്ങളും മുസ്ലിംകളുടെ കൂടെയുണ്ട് എന്ന്‍ കാണിക്കുക. അതില്‍ അപ്പുറം ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍, കാസ്മി, ഫസീഹ്, തുടങ്ങി ബട്ട്ല ഹൌസ് സംഭവം വരെ മന്ത്രി സഭയിലും പാര്‍ലമെന്‍റിലും ഒക്കെ നിരന്തരമായി ഉന്നയിക്കപ്പെടുമായിരുന്നു . ഇവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു   കൊണ്ട് തന്നെ നമുക്ക് ഇവരെ അഭിനന്ദിക്കാം, കാരണം ഇത്തരം ഒരു വേദിയില്‍ സാന്നിധ്യം അറിയിച്ചല്ലോ, ഫാറൂക്ക് അബ്ദുല്ല സംഘാടകര്‍  ക്ഷണിക്കുക പോലും ചെയ്യാതെ യാണ് പങ്കെടുത്തത് എന്നും വാര്‍ത്ത കണ്ടു, നല്ല കാര്യം.

അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവരില്‍ മുന്‍പന്തിയില്‍ മുസ്ലിം ലീഗ് ആണ്. കേന്ദ്രത്തില്‍ സ്വന്തമായി ഒരു മന്ത്രിയും എംപിമാരും ഉള്ള അഖിലേന്ത്യാ പാര്‍ട്ടി. മാത്രമല്ല മുസ്ലിം ക്ഷേമമാണ് മുഖ്യ അജണ്ട. പക്ഷേ മുസ്ലിംകള്‍ നേരിടുന്ന ഇത്തരം ജീവല്‍ പ്രശ്നങ്ങളില്‍ ലീഗ് മിണ്ടിയ ചരിത്രമില്ല.( അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കില്‍ പക്ഷേ പാണക്കാട്ടെ തങ്ങള്‍ വരെ നേരിട്ടു ഗോദയില്‍ ഇറങ്ങും. ) ആരെങ്കിലും ലീഗിനെ തീവ്രവാദി പ്രസ്ഥാനം എന്ന് വിളിച്ച് കളയുമോ? നേതാക്കളെ അറെസ്റ്റ് ചെയ്ത് കളയുമോ? അയ്യഞ്ച് കൊല്ലം കൂടുംബോള് കേരളത്തില്‍ കയ്യിട്ട് വരാന്‍ കിട്ടുന്ന അവസരം കൈവിട്ടുപോകുമോ ? തുടങ്ങി ലീഗിന് ഒരു പാട് ബേജാറുകള്‍ ഉണ്ട്. ലീഗിനെ കൊണ്ട്  സമുദായത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സമുദായം നേരിടുന്ന ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.          
ശിഹാബ് തങ്ങള്‍ വ്യക്തിപരമായി നല്ല മനുഷ്യന്‍ ആണെന്ന്‍ കേട്ടിട്ടുണ്ട്, പക്ഷേ രാഷ്ട്രീയ മായി ലീഗ് ശണ്ഢീകരിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കാലത്താണ്, സി എച്ചിനെ പ്പോലുള്ള സമുദായ സ്നേഹികള്‍ ഇരുന്ന കസേരകളില്‍ ഒന്നാന്തരം ഫ്രൊഡുകളെ ഇരിക്കാന്‍ അനുവദിച്ചത് ശിഹാബ് തങ്ങള്‍ ആണ്. 

ഇസ്ലാം ലീഗിന് ജീവവായു ആയിരുന്ന കാലം ഉണ്ടായിരുന്നു, ഞാന്‍ രാജ്യത്തെ സ്നേഹിക്കുന്നു, കാരണം അതെന്‍റെ പ്രവാചകന്‍റെ ചര്യയാണ്, ഞാന്‍ ഇതര മതസ്ഥരെ ബഹുമാനിക്കുന്നു... ഞാന്‍ മനുഷ്യനെ സ്നേഹിക്കുന്നു, രാജ്യപുരോഗതിക്കായ് പ്രവര്‍ത്തിക്കുന്നു... ഇതെല്ലാം എന്‍റെ പ്രവാചകന്‍റെ ഉപദേശങ്ങള്‍ ആണ് എന്ന് പറയാന്‍ കഴിഞ്ഞിരുന്ന നേതാക്കള്‍, അവരെ നാട് ബഹുമാനിച്ചിരുന്നു, ജാതിമത ഭേദമന്യേ.  നിങ്ങള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുക നീതിയുടെ ഭാഗത്ത് ഉറച്ച് നില്‍ക്കുക, നിങ്ങളെ വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ശക്തിയുള്ളവന്‍ അല്ലാഹു മാത്രമാണ് എന്ന്‍ വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്നു വിളിച്ച് പറയുന്നതില്‍ വിശ്വസിച്ചിരുന്ന, നേതാക്കളും അണികളും..... 

ഇന്നത്തെ സ്ഥിതിയോ? അല്ലാഹു അങ്ങനെ പലതും പറയും , സ്വന്തം കാര്യം നോക്കിയാല്‍ അവനവന് നന്ന് എന്ന 'പ്രായോഗിക' നിലപാടല്ലേ ലീഗിന്‍റേത്? റജീനക്ക് കാശ് കൊടുക്കുന്ന കാര്യത്തില്‍ പടച്ചോന്‍ കൂടെ നിക്കൂല അതുകൊണ്ട് മൂപ്പരെ വിട്ടുകളയാം എന്ന ' ഈമാന്‍' ഉള്ള കുഞ്ഞാലികുട്ടി യും, അത്ര പോലും ഇല്ലാത്ത തങ്ങന്‍മാരും അല്ലേ ലീഗിനെ നയിക്കുന്നത്?

ലീഗ് നാളെ മുതല്‍ എന്‍ ഡി എഫ് ആകണം എന്നല്ല ഇപ്പറഞ്ഞതിന് അര്‍ത്ഥം. 
പണക്കാട്ട് തങ്ങളുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി അഹമ്മദും, ലീഗ് എംപിമാരും, കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ഉള്‍പ്പെടുന്ന ഒരു സംഘം സോണിയാ ഗാന്ധിയെയും, മന്‍മോഹന്‍ സിങ്ങിനെയും സന്ദര്‍ശിച്ച്, സമുദായത്തോടുള്ള നീതികേട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും, അന്വേഷണ ഏജന്‍സികളെ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്... എന്നൊരാവശ്യം ഉന്നയിച്ചു എന്ന് വെക്കുക. ഭരണമുന്നണിക്ക് അത് അവഗണിക്കാന്‍ കഴിയുമോ? മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കണ്ടില്ലെന്ന്‍ വെക്കാന്‍ ആകുമോ?  ഇരകള്‍ക്ക് അത് എത്രത്തോളം  ആത്മവിശ്വാസം നല്കും ? ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധം ചെറുപ്പക്കാരെ 'പക്വതയില്ലാത്തവരുടെ പിന്നില്‍ അണിനിരക്കുന്നതില്‍ നിന്ന്‍ പിന്തിരിപ്പിക്കില്ലേ        

ഏതൊരു ജനവിഭാഗത്തിന്റെയും ഏറ്റവും അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്നാണ് ആത്മാഭിമാനം. സമുദായത്തിന് എതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച്  കുതിരകയറാന്‍ വരുന്നവരുടെ മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുന്നതിന്‍റെ പേരല്ല മതേതരത്വം. ഇന്ത്യാ രാജ്യത്തിന്‍റെ മതേതര, ജനാതിപത്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെ നീതികേടിനെതിരെ പ്രതികരിക്കാന്‍ കഴിയും, അത് പ്രയോജനപ്പെടുത്താന്‍ ധൈര്യം കാണിക്കാത്ത മുസ്ലിം സംഘടനകളില്‍ പ്രഥമ സ്ഥാനം ലീഗിനാണ്. നേതാക്കള്‍ പെണ്ണ് കേസില്‍ പെട്ടത് കൊണ്ടാണ്. ലീഗിന് ഇങ്ങനെ തല പൂഴ്ത്തേണ്ടി നില്‍ക്കേണ്ടി വരുന്നത് എന്ന്‍ ചിന്തിക്കുന്നവരെ കുറ്റം പറയാന്‍ ആകുമോ? 

അഭാവം കൊണ്ട് ശ്രദ്ധേയരായവരില്‍ മറ്റൊരു വിഭാഗം രാജ്യത്തെ മുസ്ലിം പണ്ഡിതരാണ്. ഇത്തരം വിഷയങ്ങളില്‍ ഇതുവരെ ഒരു നിലപാടും എടുക്കാത്ത ഈ ആത്മീയ നേതാക്കന്മാരുടെ പ്രശ്നവും 'വയറ്റുപ്പിഴപ്പാണ്' , യതീം ഖാന കളുടെ മറവില്‍ ജോറായി നടക്കുന്ന 'ഖാന പീന'  മുടങ്ങാതെ നോക്കേണ്ടതാണല്ലോ അവരുടെ സമുദായ പ്രവര്‍ത്തനം. 
കേരളത്തില്‍ ഇക്കാര്യത്തില്‍ ഏറ്റവും വിമര്‍ശിക്കപ്പെടേണ്ടയാള്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.
 വേറെ ചില ഊളന്‍മാര്‍ ലീഗിന്‍റെ പോക്കറ്റില്‍ ഉണ്ട്, അവര്‍ മിണ്ടിയാല്‍ എന്ത്? മിണ്ടിയില്ലെങ്കില്‍ എന്ത് ? 40 പണ്ഡിതന്മാര്‍ അടങ്ങുന്ന സഭക്കാണ് ഇവരുടെയും നേതൃത്വം. ഈ നാല്‍പ്പത് പേര്‍ പരസ്പരം കണ്ടിട്ടുണ്ടോ എന്നത് വേറെ കാര്യം.' കിത്താബ് തിരിയും' എന്നതിലപ്പുറം വെറും നിര്‍ഗുണ പരബ്രഹ്മങ്ങള്‍.  

നാട്ടുകാരെ മൊത്തം തൌഹീദ് പടിപ്പിക്കാന്‍ നടക്കുന്ന അഭിനവ ചിംബാന്‍സികള്‍ ആണ് മറ്റൊരു കൂട്ടര്‍, വലിയ പാത്രത്തില്‍ എണ്ണ തിളപ്പിച്ച് മരിച്ച് ചെല്ലുന്നവരെ ഒക്കെ പൊരിച്ച് കളിയ്ക്കാന്‍ കാത്തിരിക്കുന്ന അല്ലാഹുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം ഈ ചിംബാന്‍സികളുടെ കയ്യിലേ ഉള്ളൂ. ദുനിയാവിനെ പറ്റി അവര്‍ക്ക് വലിയ ചിന്തയൊന്നുമില്ല, ചിന്തിച്ചിട്ടും വലിയ പ്രയോജനവും ഇല്ല, ഇവരെയും നമുക്ക് വെറുതെ വിടാം 
പക്ഷേ കാന്തപുരം വിമര്‍ശിക്കപ്പെടണം       അദ്ദേഹം  സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്, അതിലേറെ ഭരണാധികാരികള്‍ ശ്രദ്ധിക്കുന്ന  ശബ്ദവുമാണ്.  പക്ഷേ ഇത്തരം കാര്യങ്ങള്‍ ഒന്നും മുസ്ലിയാര്‍ മിണ്ടാറില്ല, എന്തിനാ ആവശ്യമില്ലാത്ത ഉപദ്രവങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത് എന്ന ചിന്തയാവും? ദുഷിച്ച പണ്ഡിതന്‍റെ ലക്ഷണങ്ങളില്‍ ഇമാം ഗസ്സാലി എണ്ണിപ്പറഞ്ഞ  കാര്യങ്ങളില്‍ ഒന്ന്‍ 'അധികാരികളുടെ അന്യായങ്ങളോട് മൌനം പാലിക്കുന്നവന്‍  ' എന്നാണ് മുസ്ലിയാര്‍ക്ക് ഈ വിശേഷണം ചേരുന്നുണ്ടോ ? അതോ ഇമാം ഗസ്സാലിക്ക് കിതാബ് തിരിഞ്ഞിട്ടില്ലേ?

ഔദ്യോഗിക മുസ്ലിം സംഘടനകളും നേതാക്കളും മാളത്തില്‍ ഒളിക്കുന്നത്, വൈകാരീക മായി ചിന്തിക്കുന്ന, പക്വതയില്ലാത്ത ചെറുപ്പക്കാരെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കും, അത് നാടിന് ദോഷമായിത്തീരും എന്ന സാമാന്യ ബുദ്ധിയെങ്കിലും എന്നാവും രാഷ്ട്രീയ-പണ്ഡിത പ്രഭുക്കന്‍മാര്‍ക്ക് ഉണ്ടാവുക?      

ഡല്‍ഹിയില്‍ നടന്ന സെമിനാറിന്‍റെ വാര്‍ത്ത മലയാളത്തില്‍ ''മുസ്ലിം' പത്രങ്ങളേ റിപ്പോര്‍ട് ചെയ്തിട്ടുള്ളൂ, മതേതര പത്രക്കാര്‍ അവരുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

വാല്‍കഷ്ണം : മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അന്യായത്തില്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരില്‍ ഒട്ടേറെ പ്രമുഖര്‍ അമുസ്ലീംകള്‍ ആണ്. മുസ്ലിംകള്‍ അല്ലാത്ത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ അവരോടൊപ്പം സമരത്തിനിറങ്ങുന്ന മുസ്ലിംകള്‍ എത്രവരും, ജനസംഖ്യാനുപാതികമായ സംവരണം എങ്കിലും ഇക്കാര്യത്തില്‍ ഉണ്ടോ? 
ഞമ്മന്‍റെ ന്യായം മാത്രമല്ലല്ലോ ന്യായം.      

Tuesday 3 July 2012

മുത്തശ്ശിയുടെ പുന്നാര മകള്‍




യൂറോപ്പിയന്‍ കപ്പ് ഫൈനല്‍ മല്‍സരം ആവേശ പൂര്‍വ്വം ആസ്വദിക്കുന്ന സ്പെയ്ന്‍ ആരാധികയാണ് ചിത്രത്തില്‍.,നിറഞ്ഞ മാറിലെ പാല്ക്കുടങ്ങള്‍ മറച്ചു വെക്കാന്‍ ഈ ചേച്ചിക്ക് കിട്ടിയത് സ്വല്പം പെയിന്റാണ്... 'നയനാന്ദകരമായ കാഴ്ച  

നമുക്ക് ഇക്കിളികള്‍ സമ്മാനിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന കോട്ടയത്തെ പത്രമുത്തശ്ശിയാണ് ഈ പടം  പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ആധുനിക മലയാളി സ്ത്രീയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സുഹൃത്തും വഴികാട്ടിയുമായി എന്നും മലയാളി മങ്കയോടൊപ്പം സഞ്ചരിക്കുന്ന 'വനിതാ' പ്രസിദ്ധീകരണത്തില്‍   ചിത്രത്തില്‍ കാണുന്ന കൊച്ചിന്‍റെ ബ്ലൌസ് എങ്ങനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഇത്തരം ബ്ലൌസുകള്‍ ഇട്ടു നമുക്കെങ്ങനെ സുന്ദരിമാരാകാം തുടങ്ങിയ വിവരങ്ങള്‍ തരുണീ മണികള്‍ക്ക് വൈകാതെ വായിക്കാം.  

സൌന്ദര്യ മല്‍സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സംഘാടകയും  പ്രമുഖ ഫാഷന്‍ ഡിസൈനറുമായ  ടി. ബ്ലൌസ് ധരിച്ച യുവതിയെ പീഡിപ്പിച്ച് പരുവമാക്കി കൂട്ട ബലാല്‍സംഗം ചെയ്തു കൊന്നുകളഞ്ഞ കളഞ്ഞ കശ്മലന്മാരെക്കുറിച്ച് അവര്‍ ഉയര്‍ത്തുന്ന സാമൂഹ്യ വിപത്തിനെക്കുറിച്ച് ഒന്നാം പേജ് വാര്‍ത്തകളും പരമ്പകളുമായി സുപ്രഭാതങ്ങള്‍ തേടിയെത്തും, അക്രമികള്‍ യുവതിയുടെ ഏതൊക്കെ 'പ്രദേശങ്ങളില്‍' ഏത് തരം ആക്രമണങ്ങള്‍ നടത്തിയെന്ന സചിത്ര വിവരണം ഉള്‍പേജുകളില്‍,... ഏതൊക്കെ 'പോസില്‍'  ബലാല്‍സംഗം നടന്നിട്ടുണ്ടാവാം എന്ന് രേഖാചിത്ര വിദഗ്ധര്‍ വരച്ചു കാണിക്കും (ഇതിന്‍റെ കളര്‍ വേര്‍ഷന്‍ പത്രത്തിന്‍റെ സൈറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ സൌകര്യം ഏര്‍പ്പെടുത്തും)      

ഞരമ്പു രോഗികളുടെ കിഡ്നിക്കാണോ ക്‍ണാപ്പിനാണോ കുഴപ്പം? എന്ന ചര്‍ച്ചയുമായി സമദൂരത്തിലുള്ള ചാനല്‍ ചര്‍ച്ചകളാണ് അടുത്ത ഊഴത്തില്‍, സകലവന്‍മാരുടെയും 'ക്ണാപ്പ്' തന്നെയാണ് പ്രശ്നം , ഒന്നിന് പോകാന്‍ ഇത്രേം വേണോ? അത്  കണ്ടിച്ചു പ്രശ്നം പരിഹരിക്കണം, ക്ണാപ്പ് ഇല്ലാതെയും ലോകത്ത് ജീവിക്കാം എന്ന സിസ്റ്റര്‍ പെട്രിഷ്യ ഫെര്‍ണാണ്ടോയുടെ, ചര്‍ച്ചയില്‍ ഫെമിനിസ്റ്റുകളുടെ കയ്യടി നേടിയ വാക്കുകള്‍, ആവര്‍ത്തിച്ച് അവതാരകന്‍ ഗുഡ്ബൈ പറയും, അടുത്ത ഗ്ലാസ്സ് റബ്ബര്‍ പാല്‍ കുടിക്കാന്‍..,....            

നേരെചൊവ്വേ മാനവും മര്യാദയും ആയി ജീവിച്ച ഒരു കൊച്ചു പെണ്കുട്ടിക്കുണ്ടായ ദുരനുഭവം, കുടുംബം നോക്കിയിരുന്ന പെണ്ണിന് പുറത്തിറങ്ങാന്‍ പറ്റാതായതോടെ  കുടുംബം സങ്കടക്കടലിലായ കഥ എല്ലാം വിധി എന്നു കരുതി സമാധാനിക്കുന്ന അച്ഛനും അമ്മയും, ഇനിയാര്‍ക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്ന അയല്‍ക്കാര്‍,. ചേച്ചി പോയി, പഠനം മുമ്പോട്ട് കൊണ്ട് പോവാന്‍ വഴിയില്ല, ചേച്ചിയെപ്പോലെ തൊഴിലെടുത്ത് ജീവിക്കണം, ചേച്ചിയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കണം  ഫാഷന്‍ ഡിസൈനിങ്ങിനോ , ബ്യൂട്ടീഷന്‍ കോഴ്സിനോ പോകണം.. ഉദാരമതികളുടെ സഹായം കാത്തിരിക്കുന്ന അനിയത്തിമാര്‍..,... സങ്കടങ്ങളുടെ നേര്‍ചിത്രങ്ങള്‍ വായിക്കാം വാരികയില്‍, 'വിധിയുടെ വിളയാട്ടം' സ്ത്രീ ജനങ്ങളുടെ ഇഷ്ട പംക്തിയില്‍...,....വാരിക ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയത് കൊണ്ട് ഇനി നോക്കി നില്ക്കാന്‍ പറ്റില്ല,..ഉടന്‍ 'തീരുമാനമുണ്ടാക്കും':  സ്ത്രീപീഡന കമ്മീഷന്‍  എന്ന 'എക്സ്ക്ളൂസീവ്' കവര്‍ പേജില്‍ തന്നെ വായിക്കാം വടിവൊത്ത അക്ഷരങ്ങളില്‍..,...      

നല്ല കളര്‍ ഫുള്‍ ബ്ലൌസ് ധരിച്ച ഒരു ചേച്ചിയുടെ ബ്ലൌസിന്‍റെ നടുക്ക് ഒരു കറുത്ത പുള്ളി കണ്ടപ്പോള്‍ വല്ല ചെളി തെറിച്ചതും ആയിരിയ്ക്കും എന്ന് കരുതി തൂവാല കൊണ്ട് ഒന്നു തടവിക്കൊടുക്കുന്നതിനിടെ റോഡരികിലെ ഓടയില്‍ വീണ് സ്ത്രീ മരിക്കാനിടയായതിന്റെ  പേരില്‍ സ്ത്രീപീഡകര്‍, ബാലാസംഗവീരന്‍മാര്‍, കൊലപാതകികള്‍ എന്ന് മുദ്രകുത്തപ്പെട്ട്, നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട്, നരകിച്ച് ജീവിക്കേണ്ടിവന്ന  പാവം യുവാക്കളുടെ , മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെട്ട കഥന കഥയുമായി  നമ്മളെത്തേടിയെത്തും  പൂശാഭാഷിണി, റിട്ടയ്ഡ് ജസ്റ്റിസുമാര്‍, മനശാസ്ത്ര മാസികയില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് 'സ്വാന്തനം' നല്‍കിയ മനശാസ്ത്ര വിദഗ്ധന്‍, കാല്‍ നൂറ്റാണ്ടായി നഷ്ടപ്പെട്ട് പോയ കന്യാസ്ത്രീയുടെ മാനവും തേടി അലയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍, 40 കൊല്ലത്തെ ഔദ്യോഗിക ജീവിതത്തില്‍ പതിനൊന്നാര കേസുകള്‍ തെളിയിച്ച് കേരളാ പോലീസിന്‍റെ ഏറ്റവും നല്ല കുറ്റാന്വേഷകനുള്ള 'അവാര്‍ഡ്' വാങ്ങിയ റിട്ടയേര്‍ഡ് ഡിജിപി.... കനപ്പെട്ട ലേഖനങ്ങളും നിരീക്ഷണങ്ങളും ഓരോ പേജിലും പ്രതീക്ഷിക്കാം,.           

തലമുറകളെ ധാന്യമാക്കുന്ന മുത്തശ്ശിമാരുടെ നാട്ടില്‍ ആനന്ദ ലബ്ദിക്ക് ഇനി എന്തുവേണം?        
          

Monday 2 July 2012

മീനയെ കല്ലെറിയാതെ, ഗാന്ധിജിയെയും















മീന കന്ദസ്വാമിക്ക് ഒരു ആമുഖം ആവശ്യമില്ല. ദലിത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയ മീന ഗാന്ധിജിയെക്കുറിച്ച്  ഒരു പതിറ്റാണ്ടു മുമ്പ് എഴുതിയ കവിത ഈയിടെ ചിന്ത പബ്ലിക്കേഷന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കവിതാ സമാഹാരങ്ങളുടെ  പ്രകാശന കര്‍മ്മത്തില്‍  സുഗത കുമാരി പങ്കെടുക്കാതിരിക്കുകയും പകരം കെ ഇ എന്‍  കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത പുസ്തകത്തിലെ 
ഗാന്ധി 'നിന്ദ' വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബഷീര്‍ വള്ളിക്കുന്ന്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇത് സംബന്ധിച്ചു എഴുതിയ ലേഖനത്തിനുള്ള  പ്രതികരണം ഒരു പോസ്റ്റാക്കി പേസ്റ്റി യതാണ് ചുവടെ.

 (മീനയുടെ കവിത )  

Who? Who? Who?
Mahatma. Sorry no.
Truth. Non-violence.
Stop it. Enough taboo.

That trash is long overdue.
You need a thorough review.
Your tax-free salt stimulated our wounds
We gonna sue you, the Congress shoe.

Gone half-cuckoo, you called us names,
You dubbed us pariahs—“Harijans”
goody-goody guys of a bigot god
Ram Ram Hey Ram—boo.

Don’t ever act like a holy saint.
we can see through you, impure you.
Remember, how you dealt with your poor wife.
But, they wrote your books, they made your life.

They stuffed you up, the imposter true.
And sew you up—filled you with virtue
and gave you all that glossy deeds
enough reason we still lick you.

You knew, you bloody well knew,
Caste won’t go, they wouldn’t let it go.
It haunts us now, the way you do
with a spooky stick, a eerie laugh or two.

But they killed you, the naked you,
your blood with mud was gooey goo.
Sadist fool, you killed your body
many times before this too.

Bapu, bapu, you big fraud, we hate you.


ഗാന്ധിജിയെ അപമാനിക്കുന്ന ഈ കവിത യും എഴുത്തുകാരിയും നല്ല 'ജമണ്ടന്‍' തെറി വിളികള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദേശസ്നേഹം പ്രകടിപ്പിക്കാന്‍ സ്വാഭാവികമായും അത് ചെയ്യുകയും വേണം പ്രതിഷേധത്തിന്റെ ആവേശമൊക്കെ തീര്‍ന്ന് ഹൃദയസ്പന്ദനം സാധാരണ ഗതിയില്‍ ആവുമ്പോള്‍ ഒരല്‍പ്പം സമചിത്തതയോടെ വിഷയത്തെ സമീപിക്കാന്‍ തയ്യാറായാല്‍  ചില കാര്യങ്ങള്‍ സമ്മതിക്കേണ്ടി വരും.

ഗാന്ധിജിയെക്കുറിച്ച് ഒരു ദളിത് എഴുത്തുകാരിക്ക് നടത്താവുന്ന ഏറ്റവും മാന്യമായ വിമര്‍ശനം മാത്രമേ മീന നടത്തിയിട്ടുള്ളൂ.
ഇന്ത്യയിലെ അധസ്ഥിത വിഭാഗത്തിന്‍റെ പക്ഷത്ത് നിന്ന് ഇതിലും വലിയ വിമര്‍ശനങ്ങള്‍ ഗാന്ധിജിക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജിയുടെ സമകാലീകരായ ദളിത് നേതാക്കളും, വി ടി രാജശേഖരിനെ പ്പോലുള്ള പില്‍ക്കാല നേതാക്കളും ഉപയോഗിച്ച ഭാഷയുടെ പത്തിലൊന്ന് പോലും രൂക്ഷമല്ല മീനയുടെ കവിത  അവസാനത്തെ ഒരു വരിയിലെ fraud, hate എന്നീ രണ്ടുപദങ്ങളെ മാത്രമേ 'സഭ്യത' യുടെ പക്ഷത്ത് നിന്ന് വിചാരണ ചെയ്യാനുള്ളൂ.


we hate you, എന്നെഴുതിയതിനെ നിന്നെ ഞങ്ങള്‍ വെറുക്കുന്നു എന്ന് പരിഭാഷപ്പെടുത്തുന്നു ബഷീര്‍ , അതിനെ താങ്കളെ ഞങ്ങള്‍ വെറുക്കുന്നു എന്നോ, അങ്ങയെ ഞങ്ങള്‍ വെറുക്കുന്നു എന്നോ പരിഭാഷ പ്പെടുത്തിയാല്‍ ബഷീറിന്‍റെ  ലേഖനത്തിന്‍റെ ഇഫക്ടിനെ ബാധിക്കും. (നായിന്‍റെ മോനേ.. എന്ന് വിളിക്കുന്നതും, ശുനക പുത്രാ.. എന്ന്‍ വിളിക്കുന്നതും ഒരേ ഇഫക്റ്റല്ലല്ലോ തരുന്നത്, അല്ലേ?)

ഗാന്ധിജിയെ ക്കുറിച്ച് എഴുതപ്പെട്ട അനേകം വിമര്‍ശനാത്മക കവിതകളില്‍ നിന്ന് മീനയുടെ കവിതയെ വ്യത്യസ്ഥമാക്കിയത് ഉപയോഗിച്ച വാക്കുകളിലെ ഇഫക്ട് തന്നെയാണ്. മാന്യതയും സഭ്യതയും ഒക്കെ അളക്കപ്പെടുന്നത് അവനവന്റെ സ്കെയില്‍ വച്ചാണ്. ഗാന്ധിജിയെ സ്നേഹിക്കുന്ന നമുക്ക് അവര്‍ പറഞ്ഞതിനെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല. സ്വന്തം കൂടപ്പിറപ്പുകളെ സ്നേഹിക്കുന്ന അവര്‍ക്ക് അത് പറയാതിരിക്കാനും കഴിയില്ല.

മത വിഭാഗങ്ങളുടെ ആരാധനാ മൂര്‍ത്തികളെയും പ്രവാചകന്മാരെയും അധിക്ഷേപിച്ച് പ്രശ്തരാവുന്ന വരുടെ നിലവാരത്തിലേക്ക് മീന താഴുന്നു എന്ന താങ്കളുടെ വിമര്‍ശനം ഒരു ആരോപണം മാത്രമയെ കാണാന്‍ പറ്റൂ. മറ്റ് മത മൂര്‍ത്തികളെ വിമര്‍ശിച്ചവര്‍ ആരും വ്യക്തിപരമായി ആ മൂര്‍ത്തി തനിക്കൊ തന്‍റെ സമുദായത്തിനോ നേരിട്ടു അവകാശ നിഷേധം നടത്തി എന്ന് പറഞ്ഞിട്ടില്ല. ഗാന്ധിജി അടക്കമുള്ളവര്‍ ദലിതരുടെ ഇന്നത്തെ ദുരവസ്ഥക്ക് നേരിട്ട് കാരണമായിട്ടുണ്ട്  എന്നാണ് ദലിതരുടെ ആരോപണം.
ഇത് രണ്ടും രണ്ടാണ്. അത് കൊണ്ടാണ്  അധിക്ഷേപത്തിന്‍റെയും വിമര്‍ശനത്തിന്റെയും അതിരുകളെ വേര്‍തിരിച്ചെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള അവരുടെ വാക്കുകള്‍ ഇത്രകാലം കാര്യമായ വിവാദമില്ലാതെ വിശ്രമിച്ചത്. ഇംഗ്ലിഷില്‍ അവരുടെ കവിത ഇക്കാലമത്രയും ആരും വായിച്ചിട്ടില്ല, വായിച്ചവര്‍ക്കൊന്നും ഗാന്ധി സ്നേഹം ഉണ്ടായിരുന്നില്ല, അവര്‍ക്ക് കവിത മനസ്സിലായിട്ടില്ല.. എന്നൊന്നും താങ്കള്‍ പറയില്ലെന്ന് കരുതുന്നു.    


ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവാണ് മാഹാത്മജി
 ഒട്ടേറെ മഹത്തായ സന്ദേശങ്ങള്‍ നല്‍കിയ മാഹാനുഭാവന്‍.
 പക്ഷേ ഗാന്ധിജി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല.
 ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ദലിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും മുന്നേറ്റം തടസ്സപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച നേതാക്കളില്‍ നമ്മുടെ രാഷ്ട്രപിതാവ് മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുത ചരിത്രം സത്യസന്ധമായി പഠിക്കുന്ന ഏതൊരാളും 'വേദനയോടെ' സമ്മതിക്കേണ്ടിവരും.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി ദലിത് ആക്റ്റിവിസ്റ്റുകള്‍ ഇത് ഉറക്കെ പറയുന്നുണ്ട്.

പ്രശസ്തിക്ക് വേണ്ടി മീന 'വിവാദ' കവിത എഴുതുന്നു എന്ന  ആരോപണം  ശരിയല്ല. പത്ത് വര്‍ഷം മുമ്പ് തന്‍റെ പതിനേഴാമത്തെ വയസ്സില്‍ ആണ് മീന ഈ കവിത എഴുതിയത്. ഇനിയൊരു പത്ത് കൊല്ലം കഴിഞ്ഞ് വിവാദം ഉണ്ടാക്കി പ്രശ്തയായിക്കളയാം എന്ന് കണക്ക് കൂട്ടിയിട്ടാണ് അന്ന് കവിത എഴുതിയത് എന്ന്  പറയുന്നത് ശുദ്ധ വിവരക്കേടല്ലേ .

 പത്ത് വര്‍ഷത്തിന് ശേഷം ഇത് പരിഭാഷ ചെയ്ത് പുറത്തിറക്കിയ പ്രസാധകര്‍ക്ക് വിവാദമുണ്ടാക്കി 'കച്ചവടം' നടത്താം എന്ന ലക്ഷ്യമുണ്ട് എന്ന്‍ വേണമെങ്കില്‍ ആരോപിക്കാം, അതിലൊരു യുക്തിയും മര്യാദയും ഒക്കെ ഉണ്ട്.
പതിനേഴാം വയസ്സില്‍ ഇത്ര വിപ്ലവാത്മകമായ ഒരു കവിത എഴുതിയ മീന അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രക്ത സാക്ഷിത്വം വഹിച്ച, ജയിലില്‍ കിടന്ന്‍ പീഡനങ്ങള്‍ അനുഭവിച്ച ആയിരങ്ങളെ ആദരിച്ചു കൊണ്ട് മറ്റൊന്ന് കൂടി പറയട്ടെ.
വാസ്കോഡഗാമയുടെ വരവോട് കൂടിത്തന്നെ ഇന്ത്യയില്‍ വൈദേശിക ശക്തികള്‍ക്ക് എതിരായ ചെറുത്ത് നില്‍പ്പും ആരംഭിച്ചിട്ടുണ്ട്. നാലുനൂറ്റാണ്ടിലേറെ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വാതന്ത്ര്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ അവസാന കാലഘട്ടത്തില്‍ ആണ്, റെയില്‍വേ, നാണയം, തുടങ്ങി രാജ്യത്തെ ഏകീകൃത സ്വഭാവമുള്ള ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്, അത് കൊണ്ട് തന്നെ ഗാന്ധിജിക്ക് സമരങ്ങളെ ഏകീകരിക്കാന്‍ കഴിഞ്ഞു. അത് പക്ഷേ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കിയത്, ഇന്നും നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും വൈദേശിക ഇടപെടലുകളും നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ ബാക്കി പത്രങ്ങളാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് പങ്കുണ്ടോ? ഉണ്ടെങ്കില്‍ ഇതേ ബ്രിട്ടീഷുകാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് ഏത് സമരത്തെ പേടിച്ചാണ്? മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍ തുടങ്ങി നീണ്ടു പരന്നു കിടക്കുന്ന കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിദേശ ആധിപത്യത്തില്‍ നിന്നു മോചനം നേടിക്കൊടുത്തത് ഏത് ഗാന്ധിയാണ്?

നമ്മുടെ ചരിത്രവും സംസ്കാരവും നേതാക്കളും നമുക്ക് വലുതും പ്രിയപ്പെട്ടതുമാണ്. നമ്മുടെ ദേശീയതയുടെ ചിന്നങ്ങള്‍ ആണ്. നമുക്കവയെ സ്നേഹിക്കാം ആദരിക്കാം. പക്ഷേ ചരിത്രത്തിന്‍റെ യാഥാര്‍ഥ്യങ്ങളെ സമചിത്തതയോടെ അംഗീകരിക്കാന്‍ കൂടി കഴിയണം. 'അതാണ് പുരോഗമന സ്വഭാവമുള്ള സമൂഹത്തിന്‍റെ ലക്ഷണം.