(മാതൃഭൂമിയില്‍ മൈനാ ഉമൈബാന്‍ എന്ന 'എഴുത്തുകാരിയുടെ' കിടിലന്‍ സ്ത്രീപക്ഷ ലേഖനങ്ങളില്‍ ഒന്ന്‍ വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം. )
മൈ നത്താത്ത യുടെ ലേഖനത്തിലേക്കുള്ള ലിങ്ക്
(http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-275453)
പുരുഷാധിപത്യത്തിനെതിരെയുള്ള വിലാപങ്ങള്‍ എന്നാണ് തുടങ്ങിയത് ?
ഹവ്വ തന്നെ തുടങ്ങിവെച്ചിട്ടുണ്ടാകും.
ഇനിയും എഴുതിയും പറഞ്ഞും തീരാതെ വിലാപങ്ങള്‍ തുടരുക തന്നെയാണ്. ലോകാവാസാനത്തോടെ അവസാനിച്ചെങ്കില്‍ ആയി.
മൈനയുടെ എഴുത്തുകളില്‍ മിക്കവയിലും പൊതുവായി രണ്ടു വിഷയങ്ങള്‍ കടന്നു വരാറുണ്ട് ഒന്ന്. പുരുഷ വിരുദ്ധത (എല്ലാ പുരുഷന്മാരെയും അല്ല, എന്ന മുന്‍കൂര്‍ ജാമ്യം കോപ്പി പേസ്റ്റ് ആയി സ്ഥിരം കാണാം)
രണ്ട് മുസ്ലിം വിരുദ്ധത. മുസ്ലിം ജീവിത രീതിയെ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മിക്ക ലേഖനങ്ങളിലും വിമര്‍ശിച്ചു കാണുന്നു.
പുരുഷന്‍ എതിര്‍ക്കപ്പെടേണ്ടവന്‍ അല്ല, ലോകത്തെ എല്ലാ പുരുഷന്മാരും സല്‍ഗുണ സമ്പന്നരാണ്. എന്ന അഭിപ്രായം വെളിവുള്ള ആര്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല.
മുസ്ലിംകള്‍ ഒരു കാര്യത്തിലും എതിര്‍ക്കപ്പെടേണ്ടവരേ അല്ല, പത്തരമാറ്റ് ശുദ്ധമായ സംസ്കാര ചിത്തരാണ് എന്നൊരു വാദം മുസ്ലിംകള്‍ക്കുപോലും ഉണ്ടാവില്ല.
ചില പ്രത്യേക വിഷയങ്ങള്‍ എഴുതുന്നതു കൊണ്ട് മാത്രം എഴുതാനിടം കിട്ടുന്ന എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ട്.
ഇതില്‍ ഒന്നാമന്‍ ഹമീദ് ചേന്നമങ്ങലൂര്‍ ആണ്.
ഭൂലോകത്തെ ഏതൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിനെ മുസ്ലിം വിരുദ്ധ പശ്ചാത്തലത്തില്‍ എങ്ങനെ അവതരിപ്പിക്കാം എന്ന കാര്യത്തില്‍ ഹമീദിനുള്ള മിടുക്ക് അസാമാന്യമാണ്.
മാതൃഭൂമിയാണ്. ഹമീദിന്‍റെ സ്പോണ്‍സര്‍, '
ആനുകാലികങ്ങള്‍' എന്നറിയപ്പെടുന്ന വാരികകളില്‍ പ്രത്യേകിച്ച് മാതൃഭൂമിയില്‍ ഈ കാലത്തിനും പ്രായത്തിനും ഇടക്ക് ഹമീദ് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ ഒന്നു സമാഹരിച്ചാല്‍ 'നാനാത്വത്തിലെ ഏകത്വം' കണ്ട് നാം ഞെട്ടും.
നാനാജാതി വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ മുസ്ലിം വിരുദ്ധത എന്ന ഏകത്വത്തില്‍ എത്തിനില്‍ക്കുന്നു.
അടുത്ത കാലത്ത് കോഴിക്കോട്ട് യുക്തിവാദികളുടെ നേത്ര്ത്വത്തില്‍ കാന്തപുരം മുസ്ലിയാരുടെ 'ആത്മീയ തട്ടിപ്പിനെതിരെ ഒരു സംഗമം നടന്നു.
ഹമീദ് ഘോരമായ ഒരു പ്രസംഗം ചെയ്തു.
പ്രധാന ഉള്ളടക്കം ഇതാണ്.
കേരളത്തില്‍ വിദ്യാലയങ്ങളെക്കാള്‍ ആരാധനാലയങ്ങള്‍ വളര്‍ന്ന് വരുന്നു . എണ്‍പതുകള്‍ മുതലാണ് ഇത് തുടങ്ങിയത്, മുസ്ലിംകള്‍ നാടുനീളെ അറബിപ്പണം കൊണ്ട് പള്ളിയുണ്ടാക്കി തുടങ്ങി യപ്പോള്‍ ഗത്യന്തരമില്ലാതെ മറ്റ് മതക്കാരും അതിനിറങ്ങി.
ഞങ്ങള്‍ യുക്തിവാദികള്‍ പറയുന്നത് നിങ്ങളൊക്കെ ഒരു ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞു പിന്തുടരും അതാണ് ഞങ്ങളുടെ മിടുക്ക്,
വെള്ളിയാഴ്ച പള്ളിയിലെ പ്രസംഗം മലയാളത്തില്‍ ആക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു ഇപ്പോള്‍ നിങ്ങള്‍ അങ്ങനെ ആക്കികൊണ്ടിരിക്കുന്നു.
ഇനി ബാങ്ക് മലയാളത്തില്‍ ആക്കണം എന്ന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു നിങ്ങള്‍ ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞാല്‍ അങ്ങനെ ആക്കും.
ഇതാണ് ഹമീദിന്‍റെ യുക്തി,
അബ്ദുല്‍ ഹമീദ് എന്ന തന്‍റെ പേര് എന്തു കൊണ്ട് മലയാളത്തില്‍ ആക്കുന്നില്ല എന്ന്‍ ആരോ ചോദിച്ചത്രേ,
ആക്കുന്നത് കൊണ്ട് വിരോധമില്ല എന്നായിരുന്നു മറുപടി,
പിന്നെന്ത് കൊണ്ട് മാറ്റുന്നില്ല.? ഈ പേരില്‍ ആണ് എല്ലാം ഉള്ളത് ഈ അറബി പേര് പോയാല്‍ ഹമീദിന് പകരം വാസുദേവന്‍ എന്നായാല്‍ മാതൃഭൂമി വേറെ ആളെ തിരയും.
മുസ്ലിം വിവാഹ സംബ്രദായത്തെ അതൊരു കരാര്‍ ആണ് എന്ന് പറഞ്ഞു കളിയാക്കുന്ന ഹമീദ് സ്വന്തം മകളുടെ/മകന്‍റെ കല്യാണത്തിന് തലയില്‍ കര്‍ച്ചീഫ് കെട്ടി പള്ളിയിലെ മുക്രിയുടെ കൈപിടിച്ച് ടി കരാര്‍ ഏറ്റു ചൊല്ലിയതിനെ ശ്രീ ഓ അബ്ദുല്ല കണക്കിന് കളിയാക്കിയിട്ടുണ്ട്.
ഹമീദിന്‍റെ കൂടെ ഒരു വണ്ടിക്ക് കെട്ടാന്‍ പറ്റുന്ന ഒത്ത 'ഉരു' വാണ് താന്‍ എന്ന്‍ മൈന ഉമൈബാന്‍ നിരന്തരം തെളിയിക്കുന്നു
കുട്ടിക്കാലത്ത് വികൃതി കാണിച്ച 'അവനെയും' , നടി വിവാഹിതയായതിനെക്കുറിച്ച് കമ്മന്‍റടിച്ച 'അവനെയും' ഒക്കെ പുരുഷന്‍റെ പ്രതീകങ്ങളാക്കി പുരുഷനെതിരെ വികാരം കൊള്ളുകയാണ് മഹതി.
പ്രസവിച്ച കുഞ്ഞിനെ കുപ്പതൊട്ടിയില്‍ വലിച്ചെറിയുന്ന സ്ത്രീക്കും, പെണ്‍വാണിഭങ്ങളില്‍ ഇടനിലക്കാരിയാകുന്ന സ്ത്രീക്കും, സീരിയല്‍-സിനിമ മേഖലകളിലെ അറിയപ്പെടുന്ന 'നക്ഷത്ര വേശ്യകള്‍ക്കും' സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്ന ആനുകൂല്യം അനുവദിക്കുന്ന ഫെമിനിസ്റ്റ് (?)കള്‍ പുരുഷന് ആരായാലും അവന്‍റെ പ്രവര്‍ത്തിയെ ലോക പുരുഷന് മേല്‍ വെച്ചുകെട്ടാന്‍ മടിക്കുന്നില്ല.
ചില പ്രത്യേക വിഷയങ്ങള്‍ എഴുതുന്നതു കൊണ്ട് മാത്രം എഴുതാനിടം കിട്ടുന്ന എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ട്.
ഇതില്‍ ഒന്നാമന്‍ ഹമീദ് ചേന്നമങ്ങലൂര്‍ ആണ്.
ഭൂലോകത്തെ ഏതൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിനെ മുസ്ലിം വിരുദ്ധ പശ്ചാത്തലത്തില്‍ എങ്ങനെ അവതരിപ്പിക്കാം എന്ന കാര്യത്തില്‍ ഹമീദിനുള്ള മിടുക്ക് അസാമാന്യമാണ്.
മാതൃഭൂമിയാണ്. ഹമീദിന്‍റെ സ്പോണ്‍സര്‍, '
ആനുകാലികങ്ങള്‍' എന്നറിയപ്പെടുന്ന വാരികകളില്‍ പ്രത്യേകിച്ച് മാതൃഭൂമിയില്‍ ഈ കാലത്തിനും പ്രായത്തിനും ഇടക്ക് ഹമീദ് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ ഒന്നു സമാഹരിച്ചാല്‍ 'നാനാത്വത്തിലെ ഏകത്വം' കണ്ട് നാം ഞെട്ടും.
നാനാജാതി വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ മുസ്ലിം വിരുദ്ധത എന്ന ഏകത്വത്തില്‍ എത്തിനില്‍ക്കുന്നു.
അടുത്ത കാലത്ത് കോഴിക്കോട്ട് യുക്തിവാദികളുടെ നേത്ര്ത്വത്തില്‍ കാന്തപുരം മുസ്ലിയാരുടെ 'ആത്മീയ തട്ടിപ്പിനെതിരെ ഒരു സംഗമം നടന്നു.
ഹമീദ് ഘോരമായ ഒരു പ്രസംഗം ചെയ്തു.
പ്രധാന ഉള്ളടക്കം ഇതാണ്.
കേരളത്തില്‍ വിദ്യാലയങ്ങളെക്കാള്‍ ആരാധനാലയങ്ങള്‍ വളര്‍ന്ന് വരുന്നു . എണ്‍പതുകള്‍ മുതലാണ് ഇത് തുടങ്ങിയത്, മുസ്ലിംകള്‍ നാടുനീളെ അറബിപ്പണം കൊണ്ട് പള്ളിയുണ്ടാക്കി തുടങ്ങി യപ്പോള്‍ ഗത്യന്തരമില്ലാതെ മറ്റ് മതക്കാരും അതിനിറങ്ങി.
ഞങ്ങള്‍ യുക്തിവാദികള്‍ പറയുന്നത് നിങ്ങളൊക്കെ ഒരു ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞു പിന്തുടരും അതാണ് ഞങ്ങളുടെ മിടുക്ക്,
വെള്ളിയാഴ്ച പള്ളിയിലെ പ്രസംഗം മലയാളത്തില്‍ ആക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു ഇപ്പോള്‍ നിങ്ങള്‍ അങ്ങനെ ആക്കികൊണ്ടിരിക്കുന്നു.
ഇനി ബാങ്ക് മലയാളത്തില്‍ ആക്കണം എന്ന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു നിങ്ങള്‍ ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞാല്‍ അങ്ങനെ ആക്കും.
ഇതാണ് ഹമീദിന്‍റെ യുക്തി,
അബ്ദുല്‍ ഹമീദ് എന്ന തന്‍റെ പേര് എന്തു കൊണ്ട് മലയാളത്തില്‍ ആക്കുന്നില്ല എന്ന്‍ ആരോ ചോദിച്ചത്രേ,
ആക്കുന്നത് കൊണ്ട് വിരോധമില്ല എന്നായിരുന്നു മറുപടി,
പിന്നെന്ത് കൊണ്ട് മാറ്റുന്നില്ല.? ഈ പേരില്‍ ആണ് എല്ലാം ഉള്ളത് ഈ അറബി പേര് പോയാല്‍ ഹമീദിന് പകരം വാസുദേവന്‍ എന്നായാല്‍ മാതൃഭൂമി വേറെ ആളെ തിരയും.
മുസ്ലിം വിവാഹ സംബ്രദായത്തെ അതൊരു കരാര്‍ ആണ് എന്ന് പറഞ്ഞു കളിയാക്കുന്ന ഹമീദ് സ്വന്തം മകളുടെ/മകന്‍റെ കല്യാണത്തിന് തലയില്‍ കര്‍ച്ചീഫ് കെട്ടി പള്ളിയിലെ മുക്രിയുടെ കൈപിടിച്ച് ടി കരാര്‍ ഏറ്റു ചൊല്ലിയതിനെ ശ്രീ ഓ അബ്ദുല്ല കണക്കിന് കളിയാക്കിയിട്ടുണ്ട്.
ഹമീദിന്‍റെ കൂടെ ഒരു വണ്ടിക്ക് കെട്ടാന്‍ പറ്റുന്ന ഒത്ത 'ഉരു' വാണ് താന്‍ എന്ന്‍ മൈന ഉമൈബാന്‍ നിരന്തരം തെളിയിക്കുന്നു
കുട്ടിക്കാലത്ത് വികൃതി കാണിച്ച 'അവനെയും' , നടി വിവാഹിതയായതിനെക്കുറിച്ച് കമ്മന്‍റടിച്ച 'അവനെയും' ഒക്കെ പുരുഷന്‍റെ പ്രതീകങ്ങളാക്കി പുരുഷനെതിരെ വികാരം കൊള്ളുകയാണ് മഹതി.
പ്രസവിച്ച കുഞ്ഞിനെ കുപ്പതൊട്ടിയില്‍ വലിച്ചെറിയുന്ന സ്ത്രീക്കും, പെണ്‍വാണിഭങ്ങളില്‍ ഇടനിലക്കാരിയാകുന്ന സ്ത്രീക്കും, സീരിയല്‍-സിനിമ മേഖലകളിലെ അറിയപ്പെടുന്ന 'നക്ഷത്ര വേശ്യകള്‍ക്കും' സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്ന ആനുകൂല്യം അനുവദിക്കുന്ന ഫെമിനിസ്റ്റ് (?)കള്‍ പുരുഷന് ആരായാലും അവന്‍റെ പ്രവര്‍ത്തിയെ ലോക പുരുഷന് മേല്‍ വെച്ചുകെട്ടാന്‍ മടിക്കുന്നില്ല.
മദ്രസ്സാധ്യാപകന്‍ താന്‍ വരച്ച ചിത്രം, താന്‍ പെണ്ണായതിനാല്‍ കീറി വലിച്ചെറിഞ്ഞു എന്ന്‍ പരിതപ്പിക്കുകയും അതേപോലൊരു ചിത്രം ഒരു ആണ്‍ കുട്ടി വരച്ചപ്പോള്‍ അതിനെ പ്രശംസിച്ചു എന്നും എഴുതുംബോള്‍ 'പച്ചക്കളം എന്ന്‍ വായനക്കാരന് തോന്നിപ്പോകുന്നില്ലേ?
തനിക്ക് ഊമകത്തുകള്‍ വരുന്നു, തലയില്‍ തട്ടമിടാന്‍ പറയുന്നു...അടങ്ങി വീട്ടില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.... മൈനയുടെ സ്ഥിരം പല്ലവികള്‍ ആണ് ഇതൊക്കെ....
ഊമകത്തുകള്‍ അയക്കുന്ന ഭീരുവിനെക്കാള്‍, മാനസീക രോഗിയെക്കാള്‍ ഭേദമാണോ അതില്‍ അമര്‍ഷം കൊള്ളുന്ന ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരിയുടെ വിലാപങ്ങള്‍ ? .
തനിക്ക് ഊമകത്തുകള്‍ വരുന്നു, തലയില്‍ തട്ടമിടാന്‍ പറയുന്നു...അടങ്ങി വീട്ടില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.... മൈനയുടെ സ്ഥിരം പല്ലവികള്‍ ആണ് ഇതൊക്കെ....
ഊമകത്തുകള്‍ അയക്കുന്ന ഭീരുവിനെക്കാള്‍, മാനസീക രോഗിയെക്കാള്‍ ഭേദമാണോ അതില്‍ അമര്‍ഷം കൊള്ളുന്ന ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരിയുടെ വിലാപങ്ങള്‍ ? .
മുസ്ലിം വിഷയങ്ങളെ പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധയാണ്. അകക്കാമ്പില്ലാത്ത ഇത്തരം 'എഴുത്തുകാരെ വളര്‍ത്തുന്നത്' ഇവര്‍ എന്തു ചവര്‍ എഴുതിയാലും പ്രതികരണങ്ങള്‍ വരും, ശ്രദ്ധിക്കപ്പെടും. ഉത്തരാധുനീക കാലത്ത് 'മഹാനായ' എഴുത്തുകാരന്‍ എന്നാല്‍ കൂടുതല്‍ പ്രസിദ്ധി കിട്ടുന്നവന്‍ എന്നാണല്ലോ,
പ്രസിദ്ധി, സുപ്രസിദ്ധി യാണോ കുപ്രസിദ്ധിയാണോ എന്ന് ആര് നോക്കുന്നു ?
പ്രസിദ്ധി, സുപ്രസിദ്ധി യാണോ കുപ്രസിദ്ധിയാണോ എന്ന് ആര് നോക്കുന്നു ?
Tags : maina umaibaan, Hameed chennamangaloor, Mathrubhoomi, feminism,