Sunday 24 February 2019

രാജ പ്രീതിക്കായി ബൽറാം വേട്ട, പെൺവാണിഭക്കാരി മുതൽ സാഹിത്യകാരി വരെ

ഗാന്ധിജിയെ അല്ല കൊല്ലേണ്ടിയിരുന്നത് നെഹ്രുവിനെയായിരുന്നു എന്ന് സംഘപരിവാർ പലതവണ പരിതപിച്ചിട്ടുണ്ട്. മതേതര ഇന്ത്യക്ക് ഈടുറ്റ അടിത്തറ പാകി  ഹിന്ദു ഫാസിസ്റ്റ് ശക്തികളെ അരനൂറ്റാണ്ടുകാലം ഡൽഹിയിൽ നിന്നകറ്റി നിർത്താൻ മാത്രം കെല്പുള്ള നേതാവാണ് നെഹ്‌റു എന്ന് സംഘപരിവാറിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.  കെ എസ് യു കാരനായിരിക്കെ ഏതെങ്കിലും ഒരു ക്യാംപസിൽ വെച്ച് പിച്ചാത്തിപ്പിടിക്ക് തീർക്കാൻ പറ്റാതെ പോയതിൽ കേരളത്തിലെ മാർക്സിസ്റ്റ്‌ പാർട്ടി 'സങ്കടപ്പെടുന്ന' നേതാവാണ് തൃത്താല എം എൽ എ വിടി ബൽറാം.