Sunday, 24 February 2019

രാജ പ്രീതിക്കായി ബൽറാം വേട്ട, പെൺവാണിഭക്കാരി മുതൽ സാഹിത്യകാരി വരെ

ഗാന്ധിജിയെ അല്ല കൊല്ലേണ്ടിയിരുന്നത് നെഹ്രുവിനെയായിരുന്നു എന്ന് സംഘപരിവാർ പലതവണ പരിതപിച്ചിട്ടുണ്ട്. മതേതര ഇന്ത്യക്ക് ഈടുറ്റ അടിത്തറ പാകി  ഹിന്ദു ഫാസിസ്റ്റ് ശക്തികളെ അരനൂറ്റാണ്ടുകാലം ഡൽഹിയിൽ നിന്നകറ്റി നിർത്താൻ മാത്രം കെല്പുള്ള നേതാവാണ് നെഹ്‌റു എന്ന് സംഘപരിവാറിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.  കെ എസ് യു കാരനായിരിക്കെ ഏതെങ്കിലും ഒരു ക്യാംപസിൽ വെച്ച് പിച്ചാത്തിപ്പിടിക്ക് തീർക്കാൻ പറ്റാതെ പോയതിൽ കേരളത്തിലെ മാർക്സിസ്റ്റ്‌ പാർട്ടി 'സങ്കടപ്പെടുന്ന' നേതാവാണ് തൃത്താല എം എൽ എ വിടി ബൽറാം.

Sunday, 9 September 2018

നോട്ടു നിരോധനം, ആഘോഷങ്ങൾ അരങ്ങൊഴിയുമ്പോൾ....

 നോട്ട് നിരോധനവുമായി ബന്ധപ്പെട്ട അവസാന ആഘോഷവും കഴിഞ്ഞതിന്റെ ആലസ്യത്തിലാണ് നമ്മളൊക്കെ
"പിൻവലിച്ച നോട്ടുകളിൽ ഇനി പതിനായിരം കോടിയേ  തിരിച്ചു വരാനുള്ളൂ, ബാക്കി യൊക്കെ തിരിച്ചു വന്നു കഴിഞ്ഞു, ദേ,  ഇപ്പൊ എണ്ണിത്തീർന്നതെയുള്ളൂ" വെന്ന റിസർവ്വ് ബാങ്കിലെ  തവളക്കല്യാണക്കാരന്റെ പ്രസ്താവന വന്നപ്പോഴായിരുന്നല്ലോ നമ്മുടെ ആഘോഷം മൂർദ്ധന്യതയിൽ എത്തിയത്!

Sunday, 24 December 2017

വി ആർ അനൂപിൻറെ രാഷ്ട്രീയം കോൺഗ്രസിനോട് പറയുന്നത്.


വി ആർ അനൂപ് എന്ന കോൺഗ്രസ്സ് യുവനേതാവിനെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്, കോൺഗ്രസ്സ് എന്താവണം എന്താവരുത് എന്ന് അനൂപ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്, സി പി എമ്മിന്റെയും ബി ജെ പി യുടെയും കൊള്ളരുതായ്മകളെ സോഷ്യൽ മീഡിയയിൽ ചവിട്ടി അരക്കുന്നുണ്ട് അനൂപ്. പല യുവ കോൺഗ്രസ്സുകാരിലും കാണാനാവാത്ത , പാർട്ടിയേക്കാൾ രാജ്യത്തിൻറെ താല്പര്യങ്ങൾക്ക് ഊന്നൽനൽകുന്ന രാഷ്ട്രീയ ദിശാബോധം അനൂപിനുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി യിലെ ഒരു പ്രമുഖ നേതാവുമായി സംസാരിക്കാൻ അവസരമുണ്ടായി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്  ശേഷമുള്ള രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അനൂപിൻറെ പേര് നേതാവ് പലതവണ പറഞ്ഞു, അനൂപ് ഉയർത്തുന്ന രാഷ്ട്രീയ നിലപാട് പല കോൺഗ്രസ്സ് നേതാക്കളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വം ത്രിശങ്കുവിൽ തന്നെയാണെന്നാണ്  ആ സീനിയർ നേതാവിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 

Wednesday, 1 November 2017

അവൻ്റെ തലവേദനയും, അത്ഭുത ജീവിയും, പിന്നെ നമ്മുടെ ആരോഗ്യവും

Prof. Park Jae Woo
കഴിഞ്ഞ സെപ്റ്റംബറിലാണ്,
ചൈനയിൽ നിന്ന് ഹോങ്കോങ് ക്വലാലുംപുർ വഴി നാട്ടിലേക്കുള്ള മടക്കയാത്ര
കൂടെ സുഹൃത്തുമുണ്ട്.  ചൈനയിൽ എം ബി ബി എസ്സിന് അഡ്മിഷൻ കിട്ടിയ അവൻ്റെ പെങ്ങളെ കോളേജിൽ കൊണ്ട് ചെന്നാക്കി, ഒരു ബിസിനസ്സ് സെമിനാറും അറ്റൻഡ്  ചെയ്തുള്ള വരവാണ്.
ഹോങ്കോങ് എയർപോർട്ടിലെ ഫോർമാലിറ്റീസ് എല്ലാം തീർത്ത് വിമാനത്തിനുള്ള കാത്തിരിപ്പ്, ഒരു മണിക്കൂറ് കൂടിയുണ്ട്. സംസാരിച്ചിരിക്കെ പെട്ടെന്നാണ് സുഹൃത്ത് ഒരു വല്ലായ്മ പ്രകടിപ്പിച്ചത്...

Wednesday, 23 August 2017

വടക്കേക്കര ഒരു സംഘി-സലഫി ഒത്തുകളിയോ?

കഴിഞ്ഞ ദിവസം മത പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പ്രദേശങ്ങളിൽ വിസ്‌ഡം ഗ്ലോബൽ എന്ന തീവ്ര സലഫി സംഘടനയുടെ പ്രവർത്തകരെ ആർ എസ് എസ്സുകാർ മർദ്ധിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവം ഉണ്ടായി

ഹിന്ദു മുസ്ലിം മതവിഭാഗക്കാർക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധവും സൃഷ്ടിച്ച സംഭവത്തെ ആർ എസ്സ് എസ് നന്നായി മുതലെടുക്കുന്നുണ്ട്, നിങ്ങളുടെ മതം മാത്രമാണ് നല്ലത്, ബാക്കി ദൈവങ്ങളെല്ലാം മോശമാണ് എന്ന് ഇവർ ഹിന്ദു വീടുകളിൽ കയറി പറയുന്നു എന്നാണ് ആർ എസ് എസ് പ്രചാരണം, ഓർക്കുക രാഹുൽ ഈശ്വർ ഹാദിയയുടെ വീട്ടിൽ പോയി വന്ന ശേഷം പറഞ്ഞതും ഇത് തന്നെയാണ്,  നിങ്ങളുടെ ദൈവങ്ങൾ ചീത്തയാണ് എന്ന് ഹാദിയ അമ്മയോട് പറഞ്ഞത്രേ! ഏതൊരു സാദാരണ ഹിന്ദുവിനും 'മത വികാരം' വരുന്ന രീതിയിൽ ഹിന്ദു തീവ്ര വാദികളും സൊ കോൾഡ് 'പൊതു ബോധവും ' സംഭവത്തെ ഉപയോഗപ്പെടുത്തുന്നു.
ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാനുള്ള ആർ എസ് എസ്സ് പ്രവർത്തനങ്ങൾക്ക് നല്ല മൈലേജ് നൽകാൻ ഈ സംഭവം കാരണമായിട്ടുണ്ട്, സോഷ്യൽ മീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണം കാണുന്ന ആർക്കും അത് ബോധ്യപ്പെടും

Tuesday, 25 July 2017

മലയാള സിനിമയിലെ നടിമാരെല്ലാം മാലാഖാമാരാണ്, നടന്മാരെല്ലാം പരമ ചെറ്റകളും, 'അമ്മ വെറും ആഭാസന്മാരുടേതാണ്....പ്രേക്ഷക ലക്ഷങ്ങൾക്ക് സുഖം തന്നെയല്ലേ...?

നടി ആക്രമിക്കപ്പെട്ട കേസോടെ മലയാള സിനിമക്ക് അകത്തുള്ള പുഴുക്കുത്തുകൾ പതുക്കെയെങ്കിലും പുറത്തേക്ക് കണ്ടു തുടങ്ങുന്നുണ്ട്, മലയാളിയുടെ മനസ്സിലെ പുഴുക്കുത്തു അതിലേറെ തെളിമയോടെ കാണുന്നുമുണ്ട്, പത്തു കാശും കുറച്ചു പ്രശസ്തിയും ഉള്ളവരോടൊക്കെ ഭൂരിപക്ഷം മലയാളികൾക്കും ഉള്ള സ്ഥായീ ഭാവമാണ് പുച്ഛം, നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ തെളിഞ്ഞു കാണുന്ന നീതി ബോധത്തിന്റെ അങ്ങേത്തലക്കൽ   ഈ പുച്ഛഭാവം പല്ലിളിച്ച് കാണിക്കുന്നുണ്ട്, ഇപ്പോഴിതാ ജീൻ പോളിനെതിരെ ഒരു 'നടി' കേസുകൊടുത്തതോടെ സിനിമയിലെ സാംസ്കാരിക/സദാചാര  തകർച്ചയിൽ ധാർമ്മിഷ്ഠനായ ടി മലയാളിയുടെ കുരു വീണ്ടും പൊട്ടി ഒലിക്കുകയാണ്.

Monday, 3 August 2015

വിടി ബലറാമില്‍നിന്ന് കോടിയേരി ബാലകൃഷ്ണന് പഠിക്കാനുള്ളത്....

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ഇത്തിരി പോന്ന ഒരു കോണ്‍ഗ്രസ്സ് എം എല്‍ എ യില്‍ നിന്ന് പഠിക്കണമത്രേ..., താനാരുവാടെ...? മൂരാച്ചി തനിക്ക് ഈ പാര്‍ട്ടിയെ പറ്റി എന്തറിയാം, കോടിയേരിയെ താന്‍ കണ്ടിട്ടുണ്ടോഡാ അലവലാതി....?
"എന്‍റെ സഖാവേ ഇതാണ് നിങ്ങളുടെ നിങ്ങളുടെ ഒരു ജന്മസിദ്ധമായ കുഴപ്പം, ആട് തോമയോട് ശങ്കരാടി പറയുന്ന പോലെയാണ് കാര്യങ്ങള്‍ സകലകലാവല്ലഭന്‍ പക്ഷെ വകതിരിവ് കഷ്ടി!
അങ്ങ് ബംഗാളില്‍ മരുന്നിന് ചേര്‍ക്കാന്‍ പോലും കിട്ടാത്ത വിധം പാര്‍ട്ടി അപ്രത്യക്ഷമായി വരികയും, ഇങ്ങ് കേരളത്തില്‍ അഴിമതിയിലും പെണ്ണ് കേസിലും മുങ്ങി മാനംകെട്ട ഒരു സര്‍ക്കാരിന് മുന്നില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സഖാക്കളേ..., വലിച്ചു പിടിച്ചു വെച്ച ആ ശ്വാസം വിട്ടുകളഞ്ഞ് നിങ്ങള്‍ ഇത് കേട്ടേ പറ്റൂ..., മിണ്ടുന്നവനെയൊക്കെ പാര്‍ട്ടി വിരുദ്ധനെന്ന്‍ വിളിച്ച് ‘ശത്രു പക്ഷത്തെത്തിക്കാന്‍ ചില നേതാക്കള്‍ കാണിച്ച ആവേശം എത്രത്തോളം വിനാശകരമായിരുന്നു വെന്ന് പാര്‍ട്ടിയിലെ യുവാക്കള്‍ വരെ പരസ്യമായി സമ്മതിച്ചു തുടങ്ങിയിരിക്കുന്ന കാലം വന്നിരിക്കുന്നു"    

Thursday, 30 July 2015

യാക്കൂബ് മേമന്‍റെ കൊല മുസ്ലിംകളോട് പറയുന്നത്

യാക്കൂബ് മേമനെ, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ മറയാക്കി ഫാസിസം തൂക്കി കൊന്നിരിക്കുന്നു..,
നിരവധി കലാപങ്ങളിലും കൊലപാതകങ്ങളിലും നേരിട്ട് പങ്കുള്ള നിരവധി പേര്‍ അവര്‍ മുസ്ലിംകള്‍ അല്ലാത്തത് കൊണ്ട് മാത്രം നിയമ വ്യവസ്ഥയുടെ കണ്ണില്‍ പെടാതെ നടക്കുമ്പോള്‍, ഒരു മുസ്ലിമിനെ സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതിന്‍റെ പേരില്‍ തൂക്കിലേറ്റിക്കൊണ്ട് ഫാസിസം മുസ്ലിം കളോട് പറയുന്നത് പ്രകോപിതരാവുക എന്നാണ്.

Wednesday, 22 April 2015

എസ് എസ് എൽ സി 'വിജയത്തിന്' പിന്നിൽ പ്ലസ്ടു മാഫിയ..!!


മുമ്പ് എസ് എസ് എൽ സി പരീക്ഷ ജയിക്കാൻ 210 മാർക്ക് വേണമായിരുന്നു ആകെ പതിനാലു വിഷയങ്ങൾ.
ഒരു വിഷയത്തിന് മിനിമം പത്തു മാർക്ക് വേണം
ആകെ മാർക്ക് 210 വേണം.
ഏതെങ്കിലും ചോദ്യ പേപ്പർ അൽപം കഠിനം (50 ൽ 10 നേടാൻ കഴിയുന്നതിലും കഠിനം!!!) ആണെന്ന് തോന്നിയാൽ ആ വിഷയത്തിന് മോഡറേഷൻ നൽകും അതായത് കണക്ക് പരീക്ഷ അൽപം കഠിനമായിരുന്നു വെങ്കിൽ കണക്കിന് 3 മാർക്ക് സർക്കാർ വക, കണക്കിന് 7 കിട്ടിയവനും പാസ്സാകും.

Monday, 2 February 2015

നാദാപുരത്തെ മാറാടാക്കരുത്, രമേശ് ചെന്നിത്തലക്ക് ഒരു തുറന്ന കത്ത്


ബഹുമാന്യനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്,
സര്‍,
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാദാപുരത്ത് നടന്ന കൊലപാതകവും അക്രമവും താങ്കളുടെ ശ്രദ്ധയില്‍ പെട്ടു കാണുമോ എന്നറിയില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്ത് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയിലായിരിക്കാം താങ്കള്‍, കേരളത്തെ തോക്കിന്‍ കുഴല്‍ വിപ്ലവത്തിലൂടെ കീഴടക്കാനിറങ്ങിയ വയനാടന്‍ കാടുകളെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന നാലും മൂന്നും ഏഴ് മാവോവാദികളെ പിടികൂടാന്‍ കേരളാ പോലീസിനെയും അവരെ സഹായിക്കാന്‍ കേന്ദ്രസേനയെയും ഇറക്കുന്ന തിരക്കിനിടയില്‍ അങ്ങേക്ക്  നാദാപുരത്ത് നടന്നതെന്ത് എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ വരിക വെറും സ്വഭാവികം മാത്രമാണ്. അത് കൊണ്ട് അങ്ങയുടെ അറിവിലേക്കായി സംഭവം ചുരുക്കി പറയാം.

Monday, 26 January 2015

ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തിന് വേണ്ടി, ഞാന്‍ നിലകൊള്ളുന്നു എന്‍റെ രാജ്യത്തിന് വേണ്ടി.

എന്‍റെ രാജ്യമെന്നാല്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഹിമാലയവും അതിര്‍ത്തി പങ്കിടുന്ന വെറും മണ്ണ് മാത്രമല്ല. അതിനകത്തുള്ള സര്‍വ്വ ചരാചരങ്ങളും അടങ്ങിയതാണ്.
വ്യത്യസ്ത ഭാഷകളും സംസ്കാരവും ഭക്ഷണ-വസ്ത്ര-വിശ്വാസ രീതികളും ഉള്‍ക്കൊള്ളുന്ന മഹത്തായ രാജ്യം,ഇന്ത്യ.
ലോക ജനസംഖ്യയുടെ ആറില്‍ ഒന്നിന് ദൈവം പാര്‍പ്പിടം ഒരുക്കിയത് എന്‍റെ ഇന്ത്യയിലാണ്,
ഞാന്‍ പ്രാര്‍ഥിക്കുന്നു എന്‍റെ രാജ്യത്തെ സര്‍വ്വരുടെയും സമാധാനത്തിനും സൌഖ്യത്തിനും വേണ്ടി

Friday, 23 January 2015

'നാദാപുരം രാഷ്ട്രീയം', കൊലക്കത്തി കയ്യിലെടുക്കും മുമ്പ് അറിയേണ്ട ചിലത്

നാദാപുരത്ത് വീണ്ടും വെട്ടും കുത്തും തുടങ്ങി, കേരളത്തില്‍ മറ്റെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് നാദാപുരത്തും പ്രവര്‍ത്തിക്കുന്നത്. പക്ഷേ നാദാപുരം രാഷ്ട്രീയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്  അവിടെയുള്ളത് വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ്, രണ്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പത്രങ്ങളുടെ ഒന്നാം പേജ് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ നാദാപുരത്തിന്റെ രാഷ്ട്രീയം കലുഷിതമാകും.
മൂന്ന്. ശത്രു പക്ഷത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും (ലീഗ് സി പി എം) നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായി ഇത്രയേറെ അടുപ്പമുള്ള വേറെ ഒരു പ്രദേശവും കാണില്ല. ! പ്രാദേശിക നേതാക്കളും അണികളും കീരിയും പാമ്പുമായി ജീവിക്കുന്ന നാദാപുരത്തെ 'തലമുതിര്‍ന്ന' നേതാക്കള്‍ പക്ഷേ 'കൂട്ടുകുടുംബമായാണ്' ജീവിക്കുന്നത്.

Monday, 15 December 2014

കെ ബി ഗണേഷ് കുമാര്‍ സദാചാര കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമ്പോള്‍...

കെ ബി ഗണേഷ് കുമാറിനെ അറിയാത്തവര്‍ ആരും ഉണ്ടാവില്ല, സുപ്രസിദ്ധിയും കുപ്രസിദ്ധിയുമായി 'പ്രസിദ്ധി' വേണ്ടുവോളമുള്ള സിനിമാ-രാഷ്ട്രീയ നായകനാണ് ഗണേഷ്. ഇന്നലെ മുതല്‍  ഗണേഷ് കുമാറിന് മറ്റൊരു അംഗീകാരം ഗണേഷിനെ തേടിയെത്തി. സദാചാര കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ഏഷ്യാനെറ്റ് ടി വി യിലെ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാമ്മില്‍ വെച്ചാണ് ഗണേശന്‍ ഈ അംഗീകാരം നേടിയെടുത്തത്. ചുംബന സമരവുമായി ബന്ധപ്പെട്ട് നടത്തിയ ആ ചര്‍ച്ചയില്‍ ഗണേഷ് നടത്തിയ മഹത്തായ ഒരിടപെടല്‍ സോഷ്യല്‍ മീഡിയ കൊണ്ടാടുകയാണ്.

Thursday, 11 December 2014

ഞാന്‍ ചുംബന സമരത്തെ അനുകൂലിക്കുന്നു, കാരണം....

കേരളം അരക്കെട്ടില്‍ നിന്ന് ചുണ്ടുകളിലേക്ക് 'ഉയര്‍ന്നിട്ടുണ്ട്', സരിതാ  നായരും ശാലിനി മേനോനും ബിന്ദ്യ തോമസും സാമൂഹ്യ രാഷ്ട്രീയ ചര്‍ച്ചകള്‍ 'നിയന്ത്രിച്ചിരുന്ന' ഇന്നലെകളില്‍ നിന്ന് ചുംബന സമരക്കാരുടെ ചുണ്ടുകളിലേക്ക് ചര്‍ച്ചകള്‍ പടര്‍ന്ന് കയറുമ്പോള്‍ 'ആഭാസം' അല്‍പം കുറഞ്ഞിട്ടില്ലേ...? ഏതായാലും ചുബന സമരത്തില്‍ നിങ്ങള്‍ ഏത് പക്ഷത്ത് എന്ന ചോദ്യം പിണറായി പോലും നേരിടേണ്ടി വരുന്നു, അപ്പുറത്തോ ഇപ്പുറത്തോ എന്ന് പലര്‍ക്കും വലിയ പിടിയില്ല. ചുംബനത്തെ അനുകൂലിക്കണം എന്നുണ്ട് സദാചാരം പിടിവിടാനും പാടില്ല, ഡി വൈ എഫ് ഐ ഉള്‍പ്പടെയുള്ള യുവജന സംഘടനകളില്‍ വരെയുണ്ട് ഈ അങ്കലാപ്പ്. ബ്ലോഗനോടും പലരും ചോദിക്കുന്നു എന്താണ് ചുംബന സമരത്തോടുള്ള താങ്കളുടെ നിലപാട്? ഉത്തരം : ഞാന്‍ ആ സമരത്തെ അനുകൂലിക്കുന്നു, നൂറു വട്ടം.

Thursday, 27 November 2014

പീഡനത്തിന്റെ രാഷ്ട്രീയവും ചില 'മറുനാടന്‍' ചാണകപ്പുഴുക്കളും.

പീഡനക്കേസുകളോട് മലയാളികള്‍ക്ക് വല്ലാത്തൊരു 'ഇത്' ഉണ്ട്. അരയ്ക്ക് താഴോട്ടുള്ള വിഷയങ്ങളോട് പൊതുവേയുള്ള താല്‍പര്യത്തിന്‌ പുറമേയുള്ള ആ 'ഇത്' ഉണ്ടാക്കുന്നത് പീഡനക്കേസിന്റെ ശത്രു സംഹാര സാധ്യതകളാണ്, എത്രപണവും സ്വാധീനവും ഉണ്ടെങ്കിലും പീഡന ക്കേസില്‍ ഉള്‍പ്പെട്ടു പോയാല്‍ ആ സല്‍പേര് കാലാകാലവും നിലനില്‍ക്കും, ഒരു നിലക്കും ഒതുക്കാനാവാത്ത ശത്രുവിനെ പെണ്ണൊരുംബെട്ടാല്‍ വലിച്ചു കീറിക്കളയാം. കാലിക്കറ്റ്  യുനിവേര്‍സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഈയിടെ പെണ്ണുങ്ങള്‍  തനിച്ച് തന്‍റെ ഓഫിസില്‍ വരുന്നത് നിരോധിച്ചിരുന്നു, വൈസ് ചാന്‍സലറെ തുരത്താനുള്ള എല്ലാ കുരുട്ടുബുദ്ധിയും പരാജയപ്പെട്ടു നില്‍ക്കുന്ന കാലമാണ് ഒരു വനിതാ സഖാവ് വിചാരിച്ചാല്‍ ഇമവെട്ടുന്ന നേരം മതി യുനിവേര്‍സിറ്റി യുടെ ചാന്‍സലര്‍ പീഡനത്തിന്റെ ചാന്‍സിലര്‍ ആയി മാറാന്‍...!

Wednesday, 19 November 2014

ബാലീകാ പീഡനം, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടാന്‍ കാട്ടുമാക്കാന്‍മാര്‍.

നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കേരളം കേട്ടത് ഞെട്ടലോടെയല്ല, വേദനയോടെയാണ്. ഇത്തരം വാര്‍ത്തകള്‍ കേട്ടു കേട്ട് ഞെട്ടലൊക്കെ എന്നോ വിട്ടുപോയിരിക്കുന്നു, പീഡനം നടന്ന വാര്‍ത്തക്ക് പിന്നാലെ സ്കൂളിലെ ബസ് ക്ലീനറെ പ്രതിയാക്കി യഥാര്‍ത്ത പ്രതികളെ രക്ഷിക്കാന്‍ സ്കൂള്‍ മാനെജ്മെന്റ് ശ്രമം നടത്തുന്നതായി ആരോപിച്ചു കൊണ്ട് നടന്ന ജനകീയ പ്രക്ഷോഭമാണ് ഈ പീഡന വാര്‍ത്തയെ കൂടുതല്‍ 'കുപ്രസിദ്ധമാക്കിയത്' ,പിന്നീട് ഈ സ്ഥാപന സമുച്ചയത്തില്‍ മത പഠനം നടത്തുന്ന രണ്ടു വിദ്യാര്‍ഥികളെ പോലിസ് പിടിച്ചു കൊണ്ട് പോയി, പോലിസ് പിടിച്ചവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു കൊണ്ട് സ്ഥാപനത്തിന്‍റെ തലവനും കാന്തപുരം ഗ്രൂപ്പ് സുന്നിയുടെ പ്രമുഖ നേതാവുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫി പത്രസമ്മേളനം നടത്തിയതോടെ സോഷ്യല്‍ മീഡിയയില്‍  പേരോടിനെതിരെയുള്ള പൊങ്കാല ശക്തി പ്രാപിച്ചിരിക്കുന്നു, പേരോടിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്ന കാട്ടുമാക്കാന്മാരെ പരിചയപ്പെടുന്നതിന് മുമ്പ് പാഠം ഒന്ന് 'ബാലീക പീഡനം'.

Thursday, 23 October 2014

നെഹ്രു മുതല്‍ രാഹുല്‍ വരെ... ഉന്നം തെറ്റിയ വെടിയുണ്ടകള്‍ നെഹ്രു-ഗാന്ധി കുടുംബത്തെ വേട്ടയാടുന്നത് എന്തു കൊണ്ട്?

ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ സംഘപരിവാര്‍ 'ആക്രമണം' ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്, ഇന്ദിരയുടെയും രാജീവിന്‍റെയും പേരില്‍ രാജ്യത്തുള്ള സര്‍ക്കാര്‍ നിയന്ത്രിത സേവന പ്രവര്‍ത്തനങ്ങളുടെയെല്ലാം പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു, അവരുടെ ജന്മദിനങ്ങളെ ഭരണകൂടം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു, ആ കുടുംബത്തിലെ ഇളം തലമുറക്കാരനെതിരെ  ബി ജെ പി നേതാക്കള്‍ ഒന്നു വീതം മൂന്ന് നേരം അധിക്ഷേപം ചൊരിയുന്നു, വിദേശി എന്നാക്ഷേപിക്കുന്നു, കുടുംബാധിപത്യം ഇന്ത്യയുടെ ശാപമാണെന്ന് മുറവിളികൂട്ടുന്നു, നെഹ്രു കുടുംബത്തെ മാറ്റിനിര്‍ത്തിയാല്‍ അല്ലാതെ ഇന്ത്യ രക്ഷപ്പെടില്ല എന്ന്‍ ഓരിയിടുന്നു,  സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും അധിക്ഷേപങ്ങളുടെ അലയൊലി കോണ്‍ ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ നിന്ന്‍ തന്നെ മുഴങ്ങുന്നുണ്ട്, എല്ലാ പരാജയങ്ങള്‍ക്കും കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ന്യൂജനറേഷന്‍ നേതാക്കള്‍ പോലും അടക്കം പറയുന്നു... ,   സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഉടനീളം നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും നടന്നതായി കാണാന്‍ കഴിയും, എന്തു കൊണ്ടാണിത്?

Tuesday, 21 October 2014

മറുനാടന്‍ മലയാളി നന്നാകുമോ....? റൈറ്റ് തിങ്കേഴ്സിന് പോലും പ്രതീക്ഷയോ... ?

എഫ് ബി യിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പില്‍  ashkar lessirey  ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇട്ട സ്റ്റാറ്റസ് ഒന്നു പിടിച്ചു നിര്‍ത്തുന്നതാണ്. മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്കറിയയുടെ  , മറുനാടനെ ഒന്നു സീരിയസ്സ് ആക്കാന്‍ ശ്രമിക്കുന്നു.......  എന്ന  സ്റ്റാറ്റ്സ് അഷ്കര്‍ തികച്ചും പോസിറ്റീവ് ആയി ചര്‍ച്ചക്കിടുകയാണ് ചെയ്തിരിക്കുന്നത്. ഷാജനും അഷ്കറും തമ്മിലുള്ള കെമിസ്ട്രി വായനക്കാര്‍ക്ക് അറിയാമായിരിക്കുമല്ലോ,  മറുനാടന്‍ മലയാളിയെ വിമര്‍ശിക്കാന്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങിക്കളഞ്ഞ കക്ഷികളുടെ 'നേതാവാണ്' അഷ്കര്‍. നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ മറുനാടനെ തുണി ഉരിഞ്ഞു നിര്‍ത്തിയ അഷ്കറിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഈ യിടെ മറുനാടനില്‍ പ്രസിദ്ധീകരിച്ച തന്‍റെ ആത്മകഥയില്‍ ചില അധ്യായങ്ങള്‍ തന്നെ ഷാജന്‍ മാറ്റിവെച്ചു കളഞ്ഞു അഷ്കറിന് പണികൊടുക്കാന്‍, ആ അഷ്കറാണ് മറുനാടന്‍ സീരിയസ്സ് ആവാന്‍ പോകുന്നു എന്ന ഒരു വാക്ക് കേട്ടതോടെ ശുഭാപ്തി വിശ്വാസിയായി മാറുന്നത്...
എന്തായിരിക്കും ഇതിന്‍റെ ഗുട്ടന്‍സ്?

Tuesday, 16 September 2014

ഇരവാദത്തിന്‍റെ ഇരകളോടു എന്ത് പറയാനുണ്ട് ? ..... റൈറ്റ് തിങ്കെഴ്സ്...... - 3

ഇന്ത്യ കയ്യടക്കാനുള്ള വന്‍കിട കുത്തക കമ്പനികളുടെ ഗൂഡ പദ്ധതിയുടെ ഇരകളായി എന്നും 'പരിഗണിക്കപ്പെട്ടത്‌ ' മുസ്ലിംകളാണ്‌. യഥാര്‍ത്ഥത്തില്‍ മുസ്ലിംകളെക്കാള്‍ വലിയ ഇരകള്‍ രാജ്യത്തെ ഹിന്ദുക്കളായിരുന്നു, 'താഴ്ന്ന' ജാതി ഹിന്ദുക്കള്‍.  ഹിന്ദുത്വത്തെ വിലക്കെടുത്ത് കോര്‍പറേറ്റുകള്‍  നടത്തിയ നൂറുകണക്കിന് കലാപങ്ങളില്‍ കൊന്നും കൊലവിളിച്ചും മുന്നില്‍ നിന്നതും 'ഹിന്ദു' പക്ഷത്ത് നിന്ന് മരിച്ചു വീണതും, വോട്ടുകുത്തിയതും  സാധാരണക്കാരായ ഹിന്ദുക്കളാണ്. കോര്‍പറേറ്റുകളുടെ കൊട്ടേഷന്‍ ഏറ്റെടുത്ത സവര്‍ണ്ണ ഹിന്ദുത്വ വാദികളില്‍ ഒരാളും തെരുവില്‍ മരിച്ചു വീണിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടിട്ടില്ല. ഇരു സമുദായങ്ങള്‍ക്കിടയില്‍  പരസ്പര വിദ്വേഷം വളര്‍ത്താന്‍ നിരന്തരമായി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ വിശ്വസിച്ചു ബലിയാടാവരുതെന്ന് ഉപദേശിക്കാന്‍  ആരുമുണ്ടായിട്ടില്ല. പകയും വിദ്വേഷവും ഹിന്ദു യുവാക്കളില്‍ കുത്തിവെച്ചു കൊണ്ടിരിക്കുന്ന 'കാപാലികരെ തുറന്നു കാണിക്കാന്‍ പോലും ആരും മെനക്കെട്ടിട്ടില്ല. അവര്‍ കൊന്നലെന്ത്? ചത്താലെന്ത്?

Monday, 15 September 2014

മോഡിയുടെ ഭരണം അഥവാ ഇന്ത്യയുടെ പതനം

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില്‍ പയറ്റിയത് വെള്ളക്കാരാണ്, അതിന് മുമ്പ് ഹിന്ദുക്കളും മുസ്ലിംകളുമായ രാജാക്കന്മാര്‍ മാറി മാറി നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ ഭരിച്ചെങ്കിലും പ്രജകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല, അത് തുടങ്ങി വെച്ചത് സായിപ്പിന്‍റെ കുബുദ്ധിയാണ്, മതവും ജാതിയും ഭാഷയുമൊക്കെ ഇന്ത്യക്കാര്‍ക്ക് പരസ്പരം തല്ല് കൂടാനുള്ള മുന്തിയ ഉപാദികളാണ് എന്നു കണ്ടെത്തിയ ബ്രിട്ടീഷുകാര്‍ സകല സ്വത്വ ചിന്നങ്ങളെയും പ്രകോപിപ്പിച്ച് രണ്ടു നൂറ്റാണ്ടിലേറെയാണ് ഇന്ത്യ ഭരിച്ചത്. ബ്രിട്ടീഷുകാര്‍ പോയതോടെ വിഭജന രാഷ്ട്രീയം പയറ്റാന്‍ ഇറങ്ങിയത് ബ്രിട്ടുഷുകാരുടെ തന്നെ തണലില്‍ വളര്‍ന്ന ആര്‍ എസ് എസ് ആണ്. "ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനുള്ളതല്ല ഹിന്ദുവിന്‍റെ ഊര്‍ജ്ജം, ബ്രിട്ടീഷുകാര്‍ നമ്മുടെ സുഹൃത്തുക്കളാണ്, രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചും , ഇന്ത്യയെ വിഭജിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയും എന്തിനേറെ രാഷ്ട്രപിതാവിനെ കൊന്നു കൊലവിളിച്ചിട്ടുപോലും രാജ്യത്തിന്‍റെ ആത്മാവിനെ തൊടാന്‍ കഴിയാതെ തീണ്ടാപ്പാടകലെ നില്‍ക്കേണ്ടി വന്നു ആര്‍ എസ് എസിന്.!!  നിരന്തരമായി വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിട്ടിട്ടും  വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ശരീരങ്ങളെയല്ലാതെ മനസ്സുകളെ കീറിമുറിക്കാന്‍ ആര്‍ എസ് എസ്സിന് സാധിച്ചില്ല. അത് സാധിച്ചെടുത്തത് വേറൊരു കൂട്ടരാണ്, കറുത്ത സായിപ്പന്മാര്‍!